ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിഒന്ന് സെപ്റ്റംബർ മാസം മുഈനുദ്ധീൻ എന്ന വിദ്യാർത്ഥിക്ക് ഒരു അധ്യാപകൻ തന്ന കരുതൽ മുപ്പത് വർഷങ്ങൾക്കിപ്പുറവും എനിക്ക് പ്രചോദനം നൽകുന്നു.
എങ്കിൽ അയാൾ ഒരു വിജയിച്ച ഗുരുവാണ്.
അദ്ധാപകർ മാതൃക യാക്കേണ്ട പുണ്ണ്യമനുഷ്യനാണ് അദ്ദേഹം
അത് മറ്റാരുമല്ല നാലാം ക്ലാസിലെ ഞങ്ങളുടെ കണക്ക് സാറ് "അനിൽകുമാർ മാസ്റ്റർ" ആണ്
എന്നും ഞാൻ ഓർക്കുന്ന എന്റെ അധ്യാപകരിൽ അദ്ദേഹത്തോളം മുന്നിൽ നിൽക്കാൻ മറ്റൊരാളില്ല
വിദ്യാർത്ഥികളുടെ കഴിവുകൾ അറിഞ്ഞു പ്രവർത്തിച്ച,ഓരോകുട്ടിക്കൾക്കും പ്രത്യേകം ശ്രദ്ധ നൽകിയ അധ്യാപകൻ
ജോലിയോടുള്ള ആത്മാർത്ഥത വേണ്ടുവോളം അദ്ദേഹത്തിൽ ഞാൻ കണ്ടു മാന്യതയും സമയനിഷ്ടയും അദ്ദേഹത്തെ മഹാനാക്കി
മത്സരബുദ്ധിയോടെ പഠിക്കാൻ വിധ്യാർഥികളെ അദ്ദേഹം സജ്ജരാക്കി
'ഒരു ഹോംവർക്ക് ചെയ്യാതിരിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകും, ചെയ്യാൻ ഒരേ ഒരു കാരണമേ ഉണ്ടാകൂ.' എന്നവാക്കുകൾ ഞാൻ ആദ്യം കേൾക്കുന്നത് "അനിൽകുമാർ" സാറിന്റെ ക്ലാസ്സിൽനിന്നാണ്
അടുത്ത വർഷം സാറ് ഒരു കണക്ക് കളി തന്നു സ്കൂള് വിടുന്നത് വരെ സമയവും അതിനുള്ളിൽ ഉത്തരം കണ്ടെത്തണം ആറാമത്തെ പിരീഡിൽ ഞാൻ ഉത്തരം സാറെ ഏൽപ്പിച്ചു അതിനുള്ള സമ്മാനം അനിൽകുമാർ സാറ് തന്നത് അസ്സംബിളയിൽ വെച്ചായിരുന്നു എന്റെ ഒരു ചെറിയ നേട്ടത്തെ അദ്ദേഹം വേണ്ടുവോളം വർണിക്കുന്നത് ഞാൻ മിഴിച്ചിരുന്ന് കേൾക്കുകയായിരുന്നു എനിക്ക് അവിശ്വസനീയ നിമിഷങ്ങളായിരുന്നു അത്
അന്ന് എനിക്ക് തന്ന ആ പാരിതോഷികം ഇന്നും എന്റെ മനോമുഖിരത്തിൽ തെളിഞ്ഞു കാണുന്നു .
കഴിയുമെങ്കിൽ ഇനിയും ഞാൻ ആ എണ്പത്തിയാറുകളിലെ പി എം എസ് എ എൽ പി സ്കൂളിലേക്കും അനിൽകുമാർ സാറിന്റെ കണക്ക് ക്ലാസിലേക്കും മടങ്ങി പോകും. അവിടെ അനിൽകുമാർ മാസ്റ്റർ കൂടാതെ സാറാമ്മടീച്ചറും ജോണി മാസ്റ്ററും സൈനബ ടീച്ചറും കതിയാമുടീച്ചറും അസീസ് മാസ്റ്ററും ഖാദർമാസ്റ്ററും ഒക്കെ ഉണ്ടെങ്കിൽ എന്നാശിച്ചുപോകും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ