തന്റെ നിക്കാഹിന് എന്റെ ഉസ്താദ് /എന്റെ പ്രിയപ്പെട്ട തങ്ങൾ കാർമികത്വം വഹിക്കണം എന്നാഗ്രഹിച്ച പുതിയാപ്പിളയെ പെണ്ണിന്റെ മഹല്ലുമുക്രി ഉസ്താദ്/തങ്ങൾ തന്റെ പാർട്ടി ക്കാരൻ അല്ല എന്നകാരണത്താൽ മാത്രം(ആചാര നടപടികളിൽ ഒരു വ്യത്യാസവും ഇല്ല) തടസ്സം നിൽക്കാൻ ശ്രമിക്കുന്നത് സംഘടന ഭീകരതയല്ലേ .
അത്തരം ഒരു നിക്കാഹിന് പങ്കെടുക്കേണ്ടി വന്നു കഴിഞ്ഞദിവസം
മഹല്ലുകൾ പ്രദേശത്തെ നിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും മതത്തിന്റെ കർമ,ആചാര കാര്യങ്ങളിൽ ഇസ്ലാമിക വിധിവിലക്കുകൾ, നൈതികത,സത്യസന്ധത എല്ലാം പരിഗണിച്ച് പ്രവൃത്തിക്കുകയാണ് മഹല്ലിന്റെ ദൗത്യം.
എന്നാൽ നേരെതിരിച്ചാണ് ഇപ്പോൾ കാര്യങ്ങൾ അതിന്റെ ഉദ്ദേശ്യലക്ഷത്തിൽ നിന്നകറ്റി സമുദായത്തിൽ തീർത്താൽ തീരാത്ത ആഭ്യന്തര കലഹത്തിന് ഉപയോഗപ്പെടുത്താൻ എങ്ങനെ സാധിക്കും എന്നാണ് ചില കേന്ദ്രങ്ങൾ ആലോചിക്കുന്നത് അതിന്റെ ഭാഗമാണ് ഇത്തരം അബശബ്ദങ്ങൾ
അവസരോചിതമായ ഇടപെടലുകൾ നടത്തിയത് കാരണം സംഘടനാ ഭീകരത നടപ്പിലാക്കാൻ പ്രാർത്ഥന തൊഴിലാളിയായ മുക്രിക്ക് സാധിച്ചില്ല.
ഈ വൃത്തികേട് കൊണ്ട് ആത്യന്തികമായി കമ്മറ്റിക്കോ ഖത്തീബിനോ ദീനിനോ ആർക്കെങ്കിലോ വല്ല നേട്ടവുമുണ്ടോ ? ഒരിക്കലുമില്ല .
പൈശാചികമായ ഒരാത്മനിർവൃതി സംഘടനാ ഭീകരർക്ക് ലഭിച്ചെന്നിരിക്കും നല്ലരുസദസ്സല്ലേ എന്നുകരുതി പൊതുജനം ക്ഷമിക്കുന്നു എന്നതാണ് ശരി
പണ്ട് പ്രശ്നങ്ങൾക്ക് പരിഹാരത്തിനാണ് സമസ്തയെ സമീപിച്ചിരുന്നതെങ്കിൽ
ഇന്ന് പ്രശ്നങ്ങൾ ആസൂത്രണം ചെയ്യാൻവേണ്ടി സമീപിക്കുന്ന ഇടമായി സമസ്ത മാറുന്നുവോ ?
അത്കൊണ്ട് നിങ്ങൾ ഒരു ഖത്തീബോ മുക്രിയോ മഹല്ല് കമ്മറ്റി ഭാരവാഹിയോ അംഗമോ ആകാം ഇതൊന്നുമല്ലാത്ത സാദാരണക്കാരനോ ആകാം എവിടെയും ഒരിക്കലും നിങ്ങളീ ഭീകരതക്ക് ഒരു സംഘടനയുടെ പേരിലും കൂട്ട്നിൽക്കാതിരിക്കുക .
കോഴിക്കോട് ജില്ലയിലെ ഫറോക്ക് പേട്ട മഹല്ല് മുക്രിയിൽനിന്നാണ് ഈ അനുഭവം നേരിടേണ്ടി വന്നത്
നേരിട്ട് പള്ളിയിൽ ചെന്ന് ഖത്തീബിനോട് കാര്യങ്ങൾ ആരാഞ്ഞു
കാരണം പറഞ്ഞത് സമസ്ത പണ്ഡിതന്മാരോ പാണക്കാട് തങ്ങന്മാരോ ആയിരിക്കണം നിക്കാഹിന് നേതൃത്വം കൊടുക്കേണ്ടത് എന്ന് മഹല്ല് തീരുമാനം ആണത്രേ
എന്നിട്ടോ സമസ്തയും ശംസുൽഉലമയും നഖശികാന്തം എതിർത്ത തറപ്രസംഗം(2ഖുതുബക്ക് മുമ്പുള്ള ഒരു മലയാള ഖുതുബ) നടക്കുകയും ചെയ്യുന്നു ഈ പള്ളിയിൽ !
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ