ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സമസ്ത നിക്കാഹ്


തന്റെ നിക്കാഹിന് എന്റെ ഉസ്താദ് /എന്റെ പ്രിയപ്പെട്ട തങ്ങൾ കാർമികത്വം വഹിക്കണം എന്നാഗ്രഹിച്ച പുതിയാപ്പിളയെ പെണ്ണിന്റെ മഹല്ലുമുക്രി ഉസ്താദ്/തങ്ങൾ തന്റെ പാർട്ടി ക്കാരൻ അല്ല എന്നകാരണത്താൽ മാത്രം(ആചാര നടപടികളിൽ ഒരു വ്യത്യാസവും ഇല്ല) തടസ്സം  നിൽക്കാൻ ശ്രമിക്കുന്നത് സംഘടന ഭീകരതയല്ലേ .
അത്തരം ഒരു നിക്കാഹിന് പങ്കെടുക്കേണ്ടി വന്നു കഴിഞ്ഞദിവസം
മഹല്ലുകൾ പ്രദേശത്തെ നിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും മതത്തിന്റെ കർമ,ആചാര കാര്യങ്ങളിൽ ഇസ്ലാമിക വിധിവിലക്കുകൾ, നൈതികത,സത്യസന്ധത എല്ലാം പരിഗണിച്ച് പ്രവൃത്തിക്കുകയാണ് മഹല്ലിന്റെ ദൗത്യം.
എന്നാൽ നേരെതിരിച്ചാണ് ഇപ്പോൾ കാര്യങ്ങൾ അതിന്റെ ഉദ്ദേശ്യലക്ഷത്തിൽ നിന്നകറ്റി സമുദായത്തിൽ തീർത്താൽ തീരാത്ത ആഭ്യന്തര കലഹത്തിന് ഉപയോഗപ്പെടുത്താൻ എങ്ങനെ സാധിക്കും എന്നാണ് ചില കേന്ദ്രങ്ങൾ ആലോചിക്കുന്നത് അതിന്റെ ഭാഗമാണ് ഇത്തരം അബശബ്ദങ്ങൾ
അവസരോചിതമായ ഇടപെടലുകൾ നടത്തിയത് കാരണം സംഘടനാ ഭീകരത നടപ്പിലാക്കാൻ പ്രാർത്ഥന തൊഴിലാളിയായ മുക്രിക്ക് സാധിച്ചില്ല.
ഈ വൃത്തികേട് കൊണ്ട് ആത്യന്തികമായി കമ്മറ്റിക്കോ ഖത്തീബിനോ ദീനിനോ ആർക്കെങ്കിലോ വല്ല നേട്ടവുമുണ്ടോ ? ഒരിക്കലുമില്ല .
പൈശാചികമായ ഒരാത്മനിർവൃതി സംഘടനാ ഭീകരർക്ക് ലഭിച്ചെന്നിരിക്കും നല്ലരുസദസ്സല്ലേ എന്നുകരുതി പൊതുജനം ക്ഷമിക്കുന്നു എന്നതാണ് ശരി
പണ്ട് പ്രശ്നങ്ങൾക്ക് പരിഹാരത്തിനാണ് സമസ്തയെ സമീപിച്ചിരുന്നതെങ്കിൽ
ഇന്ന് പ്രശ്നങ്ങൾ ആസൂത്രണം ചെയ്യാൻവേണ്ടി സമീപിക്കുന്ന ഇടമായി സമസ്ത മാറുന്നുവോ ?
അത്കൊണ്ട് നിങ്ങൾ ഒരു ഖത്തീബോ മുക്രിയോ മഹല്ല് കമ്മറ്റി ഭാരവാഹിയോ അംഗമോ ആകാം ഇതൊന്നുമല്ലാത്ത സാദാരണക്കാരനോ ആകാം എവിടെയും ഒരിക്കലും നിങ്ങളീ ഭീകരതക്ക് ഒരു സംഘടനയുടെ പേരിലും കൂട്ട്നിൽക്കാതിരിക്കുക .
കോഴിക്കോട് ജില്ലയിലെ ഫറോക്ക് പേട്ട മഹല്ല് മുക്രിയിൽനിന്നാണ് ഈ അനുഭവം നേരിടേണ്ടി വന്നത്
നേരിട്ട് പള്ളിയിൽ ചെന്ന് ഖത്തീബിനോട് കാര്യങ്ങൾ ആരാഞ്ഞു
കാരണം പറഞ്ഞത് സമസ്ത പണ്ഡിതന്മാരോ പാണക്കാട് തങ്ങന്മാരോ ആയിരിക്കണം നിക്കാഹിന് നേതൃത്വം കൊടുക്കേണ്ടത് എന്ന് മഹല്ല് തീരുമാനം ആണത്രേ
എന്നിട്ടോ സമസ്തയും ശംസുൽഉലമയും നഖശികാന്തം എതിർത്ത തറപ്രസംഗം(2ഖുതുബക്ക് മുമ്പുള്ള ഒരു മലയാള ഖുതുബ) നടക്കുകയും ചെയ്യുന്നു ഈ പള്ളിയിൽ !
                                 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

കേരളത്തിലെ സുന്നി മുസ്‌ലിങ്ങളുടെ ആധികാരിക പണ്ഡിത സംഘടന യാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ‌. സംഘടന ഇപ്പോൾ സമസ്ത എ പി വിഭാഗം  സമസ്ത ഇ കെ വിഭാഗം  എന്നിങ്ങനെ രണ്ട് വിഭാഗമായി ആണ് പ്രവർത്തിക്കുന്നത് ഈ ലേഖനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ കുറിച്ചുള്ളതാണ്      സമസ്തയുടെ ചരിത്രം  ആത്മാര്‍ത്ഥയുടെ പ്രതിരൂപങ്ങളായി ദര്‍സും ഇബാദത്തുമായി കഴിഞ്ഞുകൂടിയ പണ്ഡിത മഹത്തുക്കള്‍ അനിവാര്യസാഹചര്യത്തില്‍ കേരളത്തിലെ സുപ്രസിദ്ധ പണ്ഡിതര്‍ മുഴുവന്‍ സംബന്ധിച്ച അപൂര്‍വ്വ സംഗമത്തിന് 1926-ല്‍ കോഴിക്കോട് ടൗണ്‍ ഹാള്‍ സാക്ഷ്യം വഹിച്ചു. സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി മുല്ലക്കോയ തങ്ങൾ, പതി അബ്ദുൾഖാദർ മുസ്ലിയാർ, പാനായിക്കുളം പുതിയാപ്പിള അബ്ദുർറഹ്മാൻ മുസ്‌ലിയാർ, ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി, അബ്ദുൽ ഖാദിർ ഫള്ഫരി അടങ്ങിയ നേതാക്കൾ, സയ്യിദുമാര്‍, ഖാളിമാര്‍, ഖതീബുമാര്‍, മുദരിസുമാര്‍ ഉള്‍ക്കൊള്ളുന്ന ഗംഭീര സദസ്സ് നിയന്ത്രിച്ചത് കോഴിക്കോട് ഖാളി സയ്യിദ് ശിഹാബുദ്ധീന്‍ ചെറുകുഞ്ഞിക്കോയ തങ്ങളായിരുന്നു. മുസ്ലിം സമൂഹത്തില്‍ ഉയര്‍ന്ന സകല വെല്ലുവിളികളും സഗൗരവം ചര്‍ച്ചചെയ്യപ്പെട്ടു. ശക്

ജനന/മരണ സർട്ടിഫിക്കറ്റുകൾ ഡൌണ്‍ലോഡ് ചെയ്യാം

രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജനന/ മരണ / വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍  ഇനി മുതല്‍ ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യാം . പൊതുജനങ്ങള്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം . ഒരിക്കല്‍ കുട്ടിയുടെ പേര് നഗരസഭ/പഞ്ചായത്തിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് വീണ്ടും ലഭിക്കുന്നതിനു പൊതുജനങ്ങള്‍ നഗരസഭയില്‍ നേരിട്ട് അപേക്ഷിക്കെണ്ടതില്ല. പകരം ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ് . കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും മാത്രം നേരിട്ട് നഗരസഭയില്‍ അപേക്ഷ നല്‍കിയാല്‍ മതി . ജനന സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ ? Step1 http://cr.lsgkerala.gov.in/RegSearch.php എന്ന സൈറ്റില്‍ ജില്ലയും മുൻസിപ്പാലിറ്റി/പഞ്ചായത്ത് ഏതാണോ തിരഞ്ഞെടുത്ത് പൂരിപ്പിക്കുക  Step 2 :ഇപ്പോള്‍ ലഭിക്കുന്ന സ്ക്രീനില്‍ നിന്നും " BIRTH REGISTRATION" എന്ന ലിങ്കില്‍  ക്ലിക്കുചെയ്യുക Step 3 : ഇപ്പോള്‍ ലഭിക്കുന്ന സ്ക്രീനില്‍  * ചിഹ്ന മുള്ള കോളങ്ങള്‍ മാത്രം പൂരി

ഹിന്ദി ഇന്ത്യയുടെ രാഷ്ട്ര ഭാഷയോ ?

നമ്മുടെ നോട്ടുകളിൽ ഹിന്ദി അക്കത്തിൽ അതിന്റെ മൂല്യം എഴുതാത്തതിനാൽ അവയൊക്കെ വലുതിൽനിന്ന് ചെറുത് എന്ന ക്രമേണ പിൻവലിച്ചു പുതിയത് ഇറക്കാനുള്ള തീരുമാനം ഹിന്ദിയെ അടിച്ചേൽപ്പിക്കാൻഉള്ള ശ്രമമാണ് അതിന് മാത്രം ഹിന്ദി ഭാഷക്കുള്ള പ്രത്യേകത എന്താണ് ഹിന്ദി നമ്മുടെ  രാഷ്ട്രഭാഷയാണോ ? A popular misconception among Indians is that Hindi is our National Language. In reality, it is as absurd as saying Hinduism is our National Religion. The fact is that, Hindi is not our National Language; we do not have a National Language or a National Religion. ഗുജറാത്ത്‌ ഹൈക്കോടതിയുടെ നിരീക്ഷണം കാണുക "The Gujarat High Court has observed that there is nothing on record to suggest that any provision has been made or order issued declaring Hindi a national language of India." ("गुजरात उच्च न्यायालय ने कहा है रिकॉर्ड पर कुछ भी नहीं करने के लिए सुझाव है कि किसी भी प्रावधान किया गया है या आदेश हिन्दी भारत की राष्ट्र भाषा घोषित जारी नहीं है।") 1ഹമാരാ രാഷ്ട്രഭാഷ ഹിന്ദി

സമസ്ത ഇ കെ വിഭാഗം 6 പേരെ പുറത്താക്കി ചന്ദ്രിക 19/2/1989

സമസ്ത ആറുപേരെ നീക്കി വാർത്തവ്യാജം സമസ്ത ആറുപേരെ നീക്കി വാർത്തവ്യ  തട്ടിക്കൂട്ടി ഇ കെ വിഭാഗം ഉണ്ടാക്കി  ചന്ദ്രിക പത്രത്തിന് നൽകി ചന്ദ്രികയും ലീഗും ഒരു പക്ഷം ചേർന്നിരുന്നല്ലോ തെളിവുകൾ 1-പങ്കെടുക്കാത്ത സി അബ്ദുറഹ്മാൻ മുസ്ലിയാരുടെ പേര് ചേർത്തിരിക്കുന്നു 2-26 പേർ പങ്കെടുത്തു എന്ന് പറയുന്നു 14 ആളുകളുടെ പേര് മാത്രം എഴുതിയിട്ടുള്ളു ബാക്കിയുള്ളവരുടെ പേരുകൾ എന്തുകൊണ്ട് എഴുതിയില്ല 3-11 പേര് ഇറങ്ങി പോന്നിരുന്നു അവരൊന്നും ആയോഗത്തിൽ പങ്കെടുത്തിട്ടില്ല 4-തെളിവുകൾ ഉണ്ടങ്കിൽ മിനുട്സ് ആജറാക്കട്ടെ

യാത്രകൾ

യാത്രകൾ അത് പ്രാർത്ഥന പോലെ ആത്മാവിലേക്ക് പടരുന്ന വികാര"മത്രെ ഭൂമിയിലേക്കുള്ള യാത്ര അതാദ്യത്തെ യാത്രയത്രെ പിന്നെ എത്രയെത്രെ യാത്രകൾ വിദ്യയും വിവേകവും വികൃതിയും വിനയവും വിശ്വാസവും വിജയവും തേടി എത്രയെത്രെ യാത്രകൾ ഉമ്മക്കുമുപ്പക്കും ഒപ്പം കൂട്ടുകാർകൊപ്പം കൂട്ടിന് ഭാര്യക്കുമൊപ്പം കുഞ്ഞുങ്ങൾക്കൊപ്പം കുണ്ടും കുന്നുകളും താണ്ടി എത്രയെത്രെ യാത്രകൾ കര കാണാതലഞ്ഞ കതകിൽ മുട്ടിയ കരഞ്ഞു കലങ്ങിയ കണ്ണുകളുമായ് എത്രയെത്രെ യാത്രകൾ പ്രവാസത്തിലേക്ക് ഹോസ്പിറ്റലിലേക്ക് വൃദ്ധസദനത്തിലേക്ക് ഭൂമിയിലേക്ക് അതവസാനത്തെ യാത്രയാത്രെ                                      മുഈനി -------------===========--------------

ഓമന വിദ്യാലയം

ഓർമതൻ ഓളങ്ങളിൽ ഓർക്കാതിരിക്കാൻ ഒക്കുമോ ? ഓമന വിദ്യാലയത്തെ . ആദ്യാക്ഷരം കുറിക്കുവാൻ അച്ഛന്റെ കൂടെ ആ പടവുകൾ പിച്ചവെച്ച എൻ കുഞ്ഞിക്കാലുകൾ . കലപില ശബ്ദങ്ങളിൽ കരഞ്ഞുപോയി എൻ കണ്ണുകൾ, ആദ്യാക്ഷരത്തിൻ അമൃതുവിതറി അ എന്നദ്ധ്യാപകൻ ഉച്ചരിച്ചതും , അ എന്നക്ഷരത്തിൽ ആനയെ വരച്ചിട്ടതും , ഒന്നിളകുമ്പോൾ പർപർ എന്ന്- ഒച്ചയുണ്ടാക്കുന്ന ഒരു തരം ഇരിപ്പിടവും, ഓർക്കാതിരിക്കാൻ ഒക്കുമോ ? വർണ്ണമാം തോരണങ്ങൾ തൂക്കി ആകർഷിപ്പിച്ചതും, വണ്ണമുള്ള വടികൾ വഴിക്ക് ചലിപ്പിച്ചതും, ഓർമതൻ ഓളങ്ങളിൽ ഓടിമറയുന്നു ഓമന വിദ്യാലയത്തെ ഓർത്തുപോയ നിമിഷങ്ങൾക്കുശാന്തി .               മുഈനുദ്ധീൻ മുഈനി കരുമ്പിൽ