തന്റെ നിക്കാഹിന് എന്റെ ഉസ്താദ് /എന്റെ പ്രിയപ്പെട്ട തങ്ങൾ കാർമികത്വം വഹിക്കണം എന്നാഗ്രഹിച്ച പുതിയാപ്പിളയെ പെണ്ണിന്റെ മഹല്ലുമുക്രി ഉസ്താദ്/തങ്ങൾ തന്റെ പാർട്ടി ക്കാരൻ അല്ല എന്നകാരണത്താൽ മാത്രം(ആചാര നടപടികളിൽ ഒരു വ്യത്യാസവും ഇല്ല) തടസ്സം നിൽക്കാൻ ശ്രമിക്കുന്നത് സംഘടന ഭീകരതയല്ലേ . അത്തരം ഒരു നിക്കാഹിന് പങ്കെടുക്കേണ്ടി വന്നു കഴിഞ്ഞദിവസം മഹല്ലുകൾ പ്രദേശത്തെ നിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും മതത്തിന്റെ കർമ,ആചാര കാര്യങ്ങളിൽ ഇസ്ലാമിക വിധിവിലക്കുകൾ, നൈതികത,സത്യസന്ധത എല്ലാം പരിഗണിച്ച് പ്രവൃത്തിക്കുകയാണ് മഹല്ലിന്റെ ദൗത്യം. എന്നാൽ നേരെതിരിച്ചാണ് ഇപ്പോൾ കാര്യങ്ങൾ അതിന്റെ ഉദ്ദേശ്യലക്ഷത്തിൽ നിന്നകറ്റി സമുദായത്തിൽ തീർത്താൽ തീരാത്ത ആഭ്യന്തര കലഹത്തിന് ഉപയോഗപ്പെടുത്താൻ എങ്ങനെ സാധിക്കും എന്നാണ് ചില കേന്ദ്രങ്ങൾ ആലോചിക്കുന്നത് അതിന്റെ ഭാഗമാണ് ഇത്തരം അബശബ്ദങ്ങൾ അവസരോചിതമായ ഇടപെടലുകൾ നടത്തിയത് കാരണം സംഘടനാ ഭീകരത നടപ്പിലാക്കാൻ പ്രാർത്ഥന തൊഴിലാളിയായ മുക്രിക്ക് സാധിച്ചില്ല. ഈ വൃത്തികേട് കൊണ്ട് ആത്യന്തികമായി കമ്മറ്റിക്കോ ഖത്തീബിനോ ദീനിനോ ആർക്കെങ്കിലോ വല്ല നേട്ടവുമുണ്ടോ ? ഒരിക്കലുമില്ല . പൈശാചികമാ...
മുഈനുദ്ധീൻ മുഈനി കൊടപ്പന